मोर तू ने मुझे ए़क पंक दो
उन में कितना रंग है
श्रावण में तुम नाचोंगे
इन्द्रधनुष भी हार जाता है
मेघं तेरेलिये मोतियाम देती हे
और आकाश में रंग सजाती है
Friday, November 6, 2009
Tuesday, November 3, 2009
വിജയസ്മൃതിക്ക് രണ്ടു വര്‍ഷം
ഇടതു പക്ഷ ചിന്തകനും സാഹിത്യകാരനുമായ എം.എന്‍ വിജയന്‍ ഓര്‍മആയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. പാഠം പ്രതികരണ വേദിക്ക് വേണ്ടി തൃശ്ശൂര്‍ പ്രസ്ക്ലബില്‍ പത്ര സമ്മേളനം നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീണയിരുന്നുനു അദ്ധേഹത്തിന്റെ അന്ത്യം. സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം കുഴഞ്ഞു വീഴുക ആഇരുന്നു .ഭാഷ ചര്‍ച്ചയില്‍ ആണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബെര്നാര്ദ് ഷ് ആണ്. ഇതായിരുന്നു വിജയന്‍ മാഷ് അവസാനമായി പറഞ്ഞത്.ജനകീയതയ്ക്കും പുരോഗതിക്കും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമൈരുന്നു അദ്ദേഹത്തിന്റേത്.
പ്രഗത്ഭനായ അധ്യാപകനും നിരവധി കൃതികളുടെ കര്‍ത്താവും ആഇരുന്നു അദ്ദേഹം. കവിതയും മനശാസ്ത്രവും, ശീര്‍ഷാസനം, മരുഭുമികള്‍ പൂക്കുമ്പോള്‍, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍,കാഴ്ചപ്പാട്, എം എന്‍ വിജയന്‍റെ പ്രഭാഷണങ്ങള്‍,വാക്കും മനസും തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. വൈലോപ്പള്ളിയുടെ മാമ്പഴം, കണ്ണിഈര്‍തടം, കുടിഒഴിക്കള്‍, സഹ്യന്റെ മകന്‍ എന്നി കവിതകള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഏറെ ചര്‍ച്ച ചെയപ്പെട്ടവയാണ്.
ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം, നാടന്‍ കലയുടെ സൌന്ദര്യ ശാസ്ത്രം, ഫാസിസത്തിന്റെ ചരിത്രപരമായ പരിണാമം തുടങ്ങി ആധുനിക പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിജയന്‍ നടത്തിയ നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും കംബുല്ലതയിരുന്നു. സാഹിത്യ രംഗത്ത് ഒട്ടേറെ നല്ല സംഭവങ്ങള്‍ നല്‍കിയ വിജയന്‍ ഈ രംഗത്ത് നിന്നുമുള്ള പുരസ്കാരങ്ങള്‍ നിരസിച്ചിരുന്നു .
ദേശാഭിമാനി വീകിലിയുടെ എടിറ്റര്‍അയി പ്രവര്‍ത്തിച്ച വിജയന്‍ മാഷ് പുരോഗമന കല സാഹിത്യ സഹകരണ സംഗം(പു ക സ) പ്രസിടന്ടായ് ദീര്‍ഖ കാലം പ്രവര്‍ത്തിച്ചു. 1930 ജൂണ്‍ 8 നു കൊടുങ്ങല്ലുരിനടുത്ത ലോകമലെസ്വറത്തു പതിയസ്സേരില്‍ നാരായണ മേനോന്റെയും മുല്ലിയില്‍യില്‍ കൊച്ചമ്മുവിന്റെയും മകനായാണ് ജനനം.ശാരദയാണ് ഭാര്യ.പ്രശസ്ത തിരക്കഥ കൃത് അനില്‍കുമാര്‍ , ഡോക്ടര്‍ സുജാത ബാലചന്ദ്രന്‍, സുനിത രാജഗോപാല്‍ എന്നിവര്‍ മക്കളാണ് .
പ്രഗത്ഭനായ അധ്യാപകനും നിരവധി കൃതികളുടെ കര്‍ത്താവും ആഇരുന്നു അദ്ദേഹം. കവിതയും മനശാസ്ത്രവും, ശീര്‍ഷാസനം, മരുഭുമികള്‍ പൂക്കുമ്പോള്‍, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍,കാഴ്ചപ്പാട്, എം എന്‍ വിജയന്‍റെ പ്രഭാഷണങ്ങള്‍,വാക്കും മനസും തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. വൈലോപ്പള്ളിയുടെ മാമ്പഴം, കണ്ണിഈര്‍തടം, കുടിഒഴിക്കള്‍, സഹ്യന്റെ മകന്‍ എന്നി കവിതകള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഏറെ ചര്‍ച്ച ചെയപ്പെട്ടവയാണ്.
ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം, നാടന്‍ കലയുടെ സൌന്ദര്യ ശാസ്ത്രം, ഫാസിസത്തിന്റെ ചരിത്രപരമായ പരിണാമം തുടങ്ങി ആധുനിക പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിജയന്‍ നടത്തിയ നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും കംബുല്ലതയിരുന്നു. സാഹിത്യ രംഗത്ത് ഒട്ടേറെ നല്ല സംഭവങ്ങള്‍ നല്‍കിയ വിജയന്‍ ഈ രംഗത്ത് നിന്നുമുള്ള പുരസ്കാരങ്ങള്‍ നിരസിച്ചിരുന്നു .
ദേശാഭിമാനി വീകിലിയുടെ എടിറ്റര്‍അയി പ്രവര്‍ത്തിച്ച വിജയന്‍ മാഷ് പുരോഗമന കല സാഹിത്യ സഹകരണ സംഗം(പു ക സ) പ്രസിടന്ടായ് ദീര്‍ഖ കാലം പ്രവര്‍ത്തിച്ചു. 1930 ജൂണ്‍ 8 നു കൊടുങ്ങല്ലുരിനടുത്ത ലോകമലെസ്വറത്തു പതിയസ്സേരില്‍ നാരായണ മേനോന്റെയും മുല്ലിയില്‍യില്‍ കൊച്ചമ്മുവിന്റെയും മകനായാണ് ജനനം.ശാരദയാണ് ഭാര്യ.പ്രശസ്ത തിരക്കഥ കൃത് അനില്‍കുമാര്‍ , ഡോക്ടര്‍ സുജാത ബാലചന്ദ്രന്‍, സുനിത രാജഗോപാല്‍ എന്നിവര്‍ മക്കളാണ് .
മലയാളി ചന്ദ്രനില്‍
ചായ ചായ ചായേയേ................
ചന്ദ്രനിലെ ഊഷര കാഴ്ചകളില്‍ മയങ്ങി നിന്ന നീല്‍ ആമ്സ്ട്രോന്ഗ് ഈ വിളികേട്ടാണ് തിരിഞ്ഞു നോക്കിയതു. പെട്ടന്നാണ് ആമ്സ്ട്രോങ്ങിന്റെ ദ്രിഷ്ട്ടിയില്‍ കൈലി മുണ്ടുമുടുത്ത് വള്ളി ബനിയന്മിട്ടു തലയ്ക്കു കെട്ടും കെട്ടി നില്‍ക്കുന്ന ആളെ കണ്ടത്.ആദ്യം ഒന്ന് പകച്ചെങ്കിലും ആമ്സ്ട്രോന്ഗ് അടുത്ത് ചെന്ന് വിവരം തിരക്കി.
who are you?
I am a pavappetta malayali. Name Rajappan.I am residing here by 3 years.running here a thattukada.
ഇത് കേട്ട ആന്മ്സ്ട്രോന്ഗ് ഞെട്ടിപൊയ്..
മലയാളികളെ കളിയാക്കി മലയാളികള്‍ തന്നെ കെട്ടി ചമച്ച കഥകളില്‍ ഒന്നണിതെന്കിലും ഇന്ന് ഇത് അര്‍ദ്ധവതൈരിക്കുകയാണ് .ചന്ദ്രനില്‍ മലയാളി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു .ഐ എസ്. ആര്‍. ഓ ചെയര്‍മാന്‍ ആയിരുന്ന മലയാളി ഡോക്ടര്‍ ജി മാധവന്‍ നായരുടെ നേത്രുത്വത്തില്‍ നടത്തിയ ചന്ദ്രയാന്‍ പര്യവേക്ഷണം ചന്ദ്രനില്‍ ജലാംശം ഉണ്ടെന്ന സൂചന നല്‍കിയിരിക്കുകയാണ്. ഇത് ലോകമെംബാട് മുള്ള എല്ലാ മലയാളികള്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന ഒന്നാണ്. മാത്രമല്ല പുതിയ ഐ എസ്. ആര്‍. ഓ ചെയര്‍മാന്‍ ഡോക്ടര്‍ കെ രാധാകൃഷ്ണനും മലയാളി ആണ്. ഇതിലൂടെ മലയാളികള്‍ വീണ്ടും വിവര സാങ്കേതിക വിദ്യയില്‍ തങ്ങളുടെ നിരസാനിദ്യം അറിയിച്ചിരിക്കുകയാണ്.
ചന്ദ്രനിലെ ഊഷര കാഴ്ചകളില്‍ മയങ്ങി നിന്ന നീല്‍ ആമ്സ്ട്രോന്ഗ് ഈ വിളികേട്ടാണ് തിരിഞ്ഞു നോക്കിയതു. പെട്ടന്നാണ് ആമ്സ്ട്രോങ്ങിന്റെ ദ്രിഷ്ട്ടിയില്‍ കൈലി മുണ്ടുമുടുത്ത് വള്ളി ബനിയന്മിട്ടു തലയ്ക്കു കെട്ടും കെട്ടി നില്‍ക്കുന്ന ആളെ കണ്ടത്.ആദ്യം ഒന്ന് പകച്ചെങ്കിലും ആമ്സ്ട്രോന്ഗ് അടുത്ത് ചെന്ന് വിവരം തിരക്കി.
who are you?
I am a pavappetta malayali. Name Rajappan.I am residing here by 3 years.running here a thattukada.
ഇത് കേട്ട ആന്മ്സ്ട്രോന്ഗ് ഞെട്ടിപൊയ്..
മലയാളികളെ കളിയാക്കി മലയാളികള്‍ തന്നെ കെട്ടി ചമച്ച കഥകളില്‍ ഒന്നണിതെന്കിലും ഇന്ന് ഇത് അര്‍ദ്ധവതൈരിക്കുകയാണ് .ചന്ദ്രനില്‍ മലയാളി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു .ഐ എസ്. ആര്‍. ഓ ചെയര്‍മാന്‍ ആയിരുന്ന മലയാളി ഡോക്ടര്‍ ജി മാധവന്‍ നായരുടെ നേത്രുത്വത്തില്‍ നടത്തിയ ചന്ദ്രയാന്‍ പര്യവേക്ഷണം ചന്ദ്രനില്‍ ജലാംശം ഉണ്ടെന്ന സൂചന നല്‍കിയിരിക്കുകയാണ്. ഇത് ലോകമെംബാട് മുള്ള എല്ലാ മലയാളികള്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന ഒന്നാണ്. മാത്രമല്ല പുതിയ ഐ എസ്. ആര്‍. ഓ ചെയര്‍മാന്‍ ഡോക്ടര്‍ കെ രാധാകൃഷ്ണനും മലയാളി ആണ്. ഇതിലൂടെ മലയാളികള്‍ വീണ്ടും വിവര സാങ്കേതിക വിദ്യയില്‍ തങ്ങളുടെ നിരസാനിദ്യം അറിയിച്ചിരിക്കുകയാണ്.
Monday, May 25, 2009
പ്രണയം
പരിഭവം ചമയുബോള്‍ നിന്‍ ചൊടിയിണകളില്‍
വിടരുന്നൊരജ്ഞാത നാണം
ദേഷ്യം നടിക്കുബോള്‍ നിന്‍ കവിളിണകളില്‍
നിറയുന്നൊരാശ്വേത നിറവും
ഒന്നടുത്താല്‍ പിന്നെ ഒരുപാടു നന്മകള്‍
നിറഞ്ഞൊരു ദേവിയെപ്പോലെ
ഒരുപാടു സ്നേഹിച്ചു പോയെന്റെ മുത്തേ
മുന്‍ ജന്മ സുകൃതം പോലെ
ഇഷ്ടം നടിക്കുബോള്‍ അറിഞ്ഞു കൊണ്ടെന്തിന്
നീ എന്നില്‍ നിന്നകലുന്നു
കണ്ടിട്ടും കാണാത്ത ഭാവമായ് നീ എന്നെ
അകറ്റുവാന്‍ നോക്കുകയാണോ?
അറിയില്ല പെണ്ണേ അതെന്തുകൊണ്ടോ
അറിയാം നിനക്കതിനാവുകില്ല
കാത്തിരിക്കാം ഞാന്‍ നിനക്കായി ഇവിടെ
നമ്മളാദ്യം കണ്ടൊരീ മരത്തണലില്‍
വിടരുന്നൊരജ്ഞാത നാണം
ദേഷ്യം നടിക്കുബോള്‍ നിന്‍ കവിളിണകളില്‍
നിറയുന്നൊരാശ്വേത നിറവും
ഒന്നടുത്താല്‍ പിന്നെ ഒരുപാടു നന്മകള്‍
നിറഞ്ഞൊരു ദേവിയെപ്പോലെ
ഒരുപാടു സ്നേഹിച്ചു പോയെന്റെ മുത്തേ
മുന്‍ ജന്മ സുകൃതം പോലെ
ഇഷ്ടം നടിക്കുബോള്‍ അറിഞ്ഞു കൊണ്ടെന്തിന്
നീ എന്നില്‍ നിന്നകലുന്നു
കണ്ടിട്ടും കാണാത്ത ഭാവമായ് നീ എന്നെ
അകറ്റുവാന്‍ നോക്കുകയാണോ?
അറിയില്ല പെണ്ണേ അതെന്തുകൊണ്ടോ
അറിയാം നിനക്കതിനാവുകില്ല
കാത്തിരിക്കാം ഞാന്‍ നിനക്കായി ഇവിടെ
നമ്മളാദ്യം കണ്ടൊരീ മരത്തണലില്‍
Friday, May 15, 2009
പേരിലെന്തു കാര്യം?
വിജയമ്മ ചേച്ചിയുടെ അടുത്ത് ട്യൂഷന്‍ പഠിക്കുമ്പോള്‍ മുതലുള്ള കൂട്ടാണ് എന്റെയും ശ്യാമയുടെയും കുട്ടു, കുട്ടാണി എന്നൊക്കെ ഞങ്ങള്‍ വിളിക്കുന്ന ഭാഗ്യലക്ഷ്മിയുടേയും. പത്താം ക്ലാസ്സുവരെ ഞങ്ങള്‍ ഒരുമിച്ച് ഒരേ ബഞ്ചില്‍ തന്നെയായിരുന്നു. എന്നുവച്ചാല്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും മാത്രമായി ഒരു ബഞ്ചും ഡസ്കും.
ചിലപ്പോഴൊക്കെ തോന്നാറുണ്ട് സൂര്യ ഭഗവാന്‍ ഇപ്പോള്‍ രഥത്തിലല്ല, പ്ലെയിനില്‍ കയറിയാണ് നടക്കുന്നതെന്ന്. ത്രിമൂര്‍ത്തികള്‍ മൂന്നും മൂന്നു വഴിക്കായെങ്കിലും ഞാനും കുട്ടുവും ഒരുമിച്ചായിരുന്നു കോളേജ് യാത്ര. കുട്ടാണി സെന്റ്മൈക്കിള്‍സ് കോളേജിലും ഞാന്‍ എസ്.എന്‍ കോളേജിലും. കുട്ടാണിയുടെ കോളേജ് സ്ഥിതിചെയ്യുന്ന 11-ാം മെയിലില്‍ ബസ്സിറങ്ങി അടുത്ത ബസ്സ് കയറിയാലേ എനിക്ക് കോളേജില്‍ പോകാനാവൂ. ബസ്സിറങ്ങി കുറേ നേരം വര്‍ത്തമാനം പറയുന്ന പതിവുണ്ട്. ഞങ്ങളെ ഒരുമിച്ചു കണ്ടാല്‍ വീട്ടുകാരും കൂട്ടുകാരും പറയുന്നത് എന്തോ തരികിട പരിപാടി പ്ലാന്‍ ചെയ്തിട്ടുണ്ട് എന്നാണ്. പൊതുവെ ഞങ്ങള്‍ രണ്ടുപേരും പലഹാരപ്രിയരാണ്. ആരെ പറ്റിച്ചിട്ട് എന്തു വയറ്റിലാക്കും എന്നാണ് കണ്ടുമുട്ടിയാല്‍ ആദ്യം ചിന്തിക്കുന്നത്. ഒരുദിവസം 11-ാം മെയിലിലിറങ്ങി വര്‍ത്തമാനം പറഞ്ഞു നില്‍ക്കുമ്പോഴാണ് ഒരു കോഫീ ഷോപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുപേരും മുഖത്തോട്ടു മുഖം നോക്കി ഒന്നു ചിരിച്ചു. വീട്ടില്‍ നിന്നു കിട്ടിയ കുറച്ചു പൈസ കൈയിലുണ്ടായിരുന്നു. കുറച്ച് എന്നുവച്ചാല്‍ എന്റെ കൈയിലൊരു പത്ത്, കുട്ടുവിന്റെ കൈയിലും ഒരു പത്ത്. ഹാ.... ചായക്കും പപ്പ്സിനും കൂടിയുള്ള പൈസയുണ്ട്. രണ്ടുപേരും കൂടി കോഫി ഷോപ്പിലേക്ക് വച്ചുപിടിച്ചു.
ചേട്ടാ.... രണ്ടു ചായ, രണ്ട് പപ്പ്സ്. അങ്ങനെ ചായ അകത്താക്കിക്കൊണ്ടിരിക്കുമ്പോള്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച ഒരു ഇരുനിറക്കാരന്‍ കടയിലേക്ക് വന്നു ഞങ്ങളുടെ എതിരെ ഇരിപ്പുറപ്പിച്ചു. കക്ഷി ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നുണ്ട്. ഇതെന്താ, രണ്ടു പെണ്‍കുട്ടികള്‍ ഒരുമിച്ച് ചായ കുടിക്കാന്‍ കയറുന്നത് ഇത്ര വലിയ അപരാധമാണോ? എന്നു ചിന്തിച്ചുകൊണ്ട് ഞാന്‍ കുട്ടുവിനോടു പറഞ്ഞു എളുപ്പം കഴിക്ക് നമുക്ക് പോകാം. പൊടുന്നനെ അയാള്‍ ചോദിച്ചു മൈക്കിള്‍സിലാണോ പഠിക്കുന്നത്? ഞാന്‍ അ... അതേ...
അയാളൊന്നു മൂളി.
ഉടനേ വന്നു അടുത്ത ചോദ്യം. എവിടാ വീട്? കുട്ടു പറഞ്ഞു തണ്ണീര്‍മുക്കം.
തണ്ണീര്‍മുക്കത്തെവിടാ? സ്കൂള്‍ കവല എന്റെ കാലില്‍ ഒരു ചവിട്ടു തന്നിട്ട് കുട്ടു വീണ്ടും മറുപടി പറഞ്ഞു. ഹോ നാശം. എനിക്കു ദേഷ്യം വന്നു.
സ്കൂള്‍ കവലയൊക്കെ ഞാനറിയും. അവിടെ ആരുടെ മകളാ? അയാള്‍ വീണ്ടും കുട്ടുവിനോട് ചോദിച്ചു. അല്‍പം പരുങ്ങലോടെ കുട്ടു മറപടി പറഞ്ഞു. കൊച്ചുവേലി രമേശന്റെ മോളാ... അതു കേട്ട് ഞാനൊന്നു ഞെട്ടി. സ്വന്തം രക്ഷയ്ക്കുവേണ്ടി അയാള്‍ പറഞ്ഞത് എന്റെ അപ്പന്റെ പേരാ. കുട്ടാണിയെ ഒന്നു തറപ്പിച്ചുനോക്കിയശേഷം ചോദിക്കാതെ തന്നെ തട്ടിക്കയറി ഞാന്‍ അയാളോടു പറഞ്ഞു: 'ഞാന്‍ ചക്കാല സോമന്റെ മോളാ'. എന്നിട്ട് കുട്ടാണിയുടെ തോളിലൊന്ന് തട്ടിയിട്ട് എന്തായാലും താനെന്റെ അച്ഛനെ എടുത്തില്ലേ. അപ്പോള്‍ പിന്നെ തന്റെ അച്ഛനെ ഞാനും ഇങ്ങെടുത്തു.
പറഞ്ഞുവന്നപ്പോള്‍ അയാള്‍ രണ്ടുപേരുടെയും അച്ഛന്മാരെയും അറിയും. എന്തോ അയാള്‍ക്കൊരു സംശയം. അതുകൊണ്ട് അയാള്‍ വീണ്ടും ചോദിച്ചു ഇതിലാരാ ചക്കാലസോമന്റെ മോള്. ഞാന്‍ പറഞ്ഞു 'ഞാനാ', കുട്ടു പറഞ്ഞു 'ഞാനാ'. പെട്ടെന്നയാള്‍ തറപ്പിച്ചുനോക്കിയപ്പോള്‍ സത്യം സത്യമായി പറഞ്ഞ് ഞങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് നീങ്ങി. പെട്ടെന്നുതന്നെ എനിക്കുള്ള ബസ്സ് വന്നു. കുട്ടുവിനോടു ഞാന്‍ യാത്ര പറഞ്ഞു, 'പോട്ടെ രമേശന്റെ മോളേ'. കുട്ടു 'ശരി വൈകുന്നേരം കാണാം സോമന്റെ മോളെ'.
ചിലപ്പോഴൊക്കെ തോന്നാറുണ്ട് സൂര്യ ഭഗവാന്‍ ഇപ്പോള്‍ രഥത്തിലല്ല, പ്ലെയിനില്‍ കയറിയാണ് നടക്കുന്നതെന്ന്. ത്രിമൂര്‍ത്തികള്‍ മൂന്നും മൂന്നു വഴിക്കായെങ്കിലും ഞാനും കുട്ടുവും ഒരുമിച്ചായിരുന്നു കോളേജ് യാത്ര. കുട്ടാണി സെന്റ്മൈക്കിള്‍സ് കോളേജിലും ഞാന്‍ എസ്.എന്‍ കോളേജിലും. കുട്ടാണിയുടെ കോളേജ് സ്ഥിതിചെയ്യുന്ന 11-ാം മെയിലില്‍ ബസ്സിറങ്ങി അടുത്ത ബസ്സ് കയറിയാലേ എനിക്ക് കോളേജില്‍ പോകാനാവൂ. ബസ്സിറങ്ങി കുറേ നേരം വര്‍ത്തമാനം പറയുന്ന പതിവുണ്ട്. ഞങ്ങളെ ഒരുമിച്ചു കണ്ടാല്‍ വീട്ടുകാരും കൂട്ടുകാരും പറയുന്നത് എന്തോ തരികിട പരിപാടി പ്ലാന്‍ ചെയ്തിട്ടുണ്ട് എന്നാണ്. പൊതുവെ ഞങ്ങള്‍ രണ്ടുപേരും പലഹാരപ്രിയരാണ്. ആരെ പറ്റിച്ചിട്ട് എന്തു വയറ്റിലാക്കും എന്നാണ് കണ്ടുമുട്ടിയാല്‍ ആദ്യം ചിന്തിക്കുന്നത്. ഒരുദിവസം 11-ാം മെയിലിലിറങ്ങി വര്‍ത്തമാനം പറഞ്ഞു നില്‍ക്കുമ്പോഴാണ് ഒരു കോഫീ ഷോപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുപേരും മുഖത്തോട്ടു മുഖം നോക്കി ഒന്നു ചിരിച്ചു. വീട്ടില്‍ നിന്നു കിട്ടിയ കുറച്ചു പൈസ കൈയിലുണ്ടായിരുന്നു. കുറച്ച് എന്നുവച്ചാല്‍ എന്റെ കൈയിലൊരു പത്ത്, കുട്ടുവിന്റെ കൈയിലും ഒരു പത്ത്. ഹാ.... ചായക്കും പപ്പ്സിനും കൂടിയുള്ള പൈസയുണ്ട്. രണ്ടുപേരും കൂടി കോഫി ഷോപ്പിലേക്ക് വച്ചുപിടിച്ചു.
ചേട്ടാ.... രണ്ടു ചായ, രണ്ട് പപ്പ്സ്. അങ്ങനെ ചായ അകത്താക്കിക്കൊണ്ടിരിക്കുമ്പോള്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച ഒരു ഇരുനിറക്കാരന്‍ കടയിലേക്ക് വന്നു ഞങ്ങളുടെ എതിരെ ഇരിപ്പുറപ്പിച്ചു. കക്ഷി ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നുണ്ട്. ഇതെന്താ, രണ്ടു പെണ്‍കുട്ടികള്‍ ഒരുമിച്ച് ചായ കുടിക്കാന്‍ കയറുന്നത് ഇത്ര വലിയ അപരാധമാണോ? എന്നു ചിന്തിച്ചുകൊണ്ട് ഞാന്‍ കുട്ടുവിനോടു പറഞ്ഞു എളുപ്പം കഴിക്ക് നമുക്ക് പോകാം. പൊടുന്നനെ അയാള്‍ ചോദിച്ചു മൈക്കിള്‍സിലാണോ പഠിക്കുന്നത്? ഞാന്‍ അ... അതേ...
അയാളൊന്നു മൂളി.
ഉടനേ വന്നു അടുത്ത ചോദ്യം. എവിടാ വീട്? കുട്ടു പറഞ്ഞു തണ്ണീര്‍മുക്കം.
തണ്ണീര്‍മുക്കത്തെവിടാ? സ്കൂള്‍ കവല എന്റെ കാലില്‍ ഒരു ചവിട്ടു തന്നിട്ട് കുട്ടു വീണ്ടും മറുപടി പറഞ്ഞു. ഹോ നാശം. എനിക്കു ദേഷ്യം വന്നു.
സ്കൂള്‍ കവലയൊക്കെ ഞാനറിയും. അവിടെ ആരുടെ മകളാ? അയാള്‍ വീണ്ടും കുട്ടുവിനോട് ചോദിച്ചു. അല്‍പം പരുങ്ങലോടെ കുട്ടു മറപടി പറഞ്ഞു. കൊച്ചുവേലി രമേശന്റെ മോളാ... അതു കേട്ട് ഞാനൊന്നു ഞെട്ടി. സ്വന്തം രക്ഷയ്ക്കുവേണ്ടി അയാള്‍ പറഞ്ഞത് എന്റെ അപ്പന്റെ പേരാ. കുട്ടാണിയെ ഒന്നു തറപ്പിച്ചുനോക്കിയശേഷം ചോദിക്കാതെ തന്നെ തട്ടിക്കയറി ഞാന്‍ അയാളോടു പറഞ്ഞു: 'ഞാന്‍ ചക്കാല സോമന്റെ മോളാ'. എന്നിട്ട് കുട്ടാണിയുടെ തോളിലൊന്ന് തട്ടിയിട്ട് എന്തായാലും താനെന്റെ അച്ഛനെ എടുത്തില്ലേ. അപ്പോള്‍ പിന്നെ തന്റെ അച്ഛനെ ഞാനും ഇങ്ങെടുത്തു.
പറഞ്ഞുവന്നപ്പോള്‍ അയാള്‍ രണ്ടുപേരുടെയും അച്ഛന്മാരെയും അറിയും. എന്തോ അയാള്‍ക്കൊരു സംശയം. അതുകൊണ്ട് അയാള്‍ വീണ്ടും ചോദിച്ചു ഇതിലാരാ ചക്കാലസോമന്റെ മോള്. ഞാന്‍ പറഞ്ഞു 'ഞാനാ', കുട്ടു പറഞ്ഞു 'ഞാനാ'. പെട്ടെന്നയാള്‍ തറപ്പിച്ചുനോക്കിയപ്പോള്‍ സത്യം സത്യമായി പറഞ്ഞ് ഞങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് നീങ്ങി. പെട്ടെന്നുതന്നെ എനിക്കുള്ള ബസ്സ് വന്നു. കുട്ടുവിനോടു ഞാന്‍ യാത്ര പറഞ്ഞു, 'പോട്ടെ രമേശന്റെ മോളേ'. കുട്ടു 'ശരി വൈകുന്നേരം കാണാം സോമന്റെ മോളെ'.
കള്ളനെ പിടിച്ചേ!
ഇന്നിത്രയും പഠിച്ചാല്‍ മതി ഉറക്കം വന്നിട്ടു വയ്യ. ഭഗവാനേ, താന്‍ പാതി ദൈവം പാതി എന്നാണല്ലോ. നീ എനിക്കു തരാന്‍ വച്ചിരിക്കുന്ന പാതിയില്‍ നിന്ന് ഒരല്‍പം വിഡ്രോ ചെയ്തോ ഉറക്കം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണേ അപ്പോള്‍ നാളെ കാണാം... അങ്ങനെ പതിവുപോലെ കൃഷ്ണനോട് കിന്നാരം പറഞ്ഞ് ഞാന്‍ ഉറങ്ങാന്‍ മുറിയിലേക്ക് നടന്നു.
മുറിയില്‍ ഒരോരം ചേര്‍ത്തിട്ടിരിക്കുന്ന കട്ടിലില്‍ അനിയന്‍ നല്ല ഉറക്കം. അവന്റെ ചെവിയിലിട്ട് പൊട്ടാസ് പൊട്ടിക്കാനാ തോന്നിയെ... പത്താം ക്ലാസ്സുകാരനാ മണി പത്തര ആയപ്പോഴേ സുഖനിദ്ര. ഉറങ്ങട്ടെ സമാധാനമായിട്ടുറങ്ങട്ടെ. റിസള്‍ട്ടു വന്നുകഴിയുമ്പോള്‍ കാണാം....
തിരിഞ്ഞുനോക്കിയപ്പോള്‍ അടുത്ത കട്ടിലില്‍ ചേച്ചിയും നല്ല ഉറക്കം തന്നെ. പാവം ഉറങ്ങട്ടെ. പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ നോക്കുന്ന സമയത്തല്ലേ ഉറങ്ങാന്‍ പറ്റൂ. ഉറങ്ങടീ.... ഉറങ്ങ്. എനിക്കും കിട്ടും എന്നെങ്കിലുമൊരു ജോലി. എന്റെ പഠിത്തമൊന്നു കഴിഞ്ഞോട്ടെ കാണിച്ചുതരാം എന്നു മനസ്സില്‍ പറഞ്ഞ് അവളുടെ അപ്പുറത്ത് ഭിത്തിയോട് ചേര്‍ന്നു ഞാനും കിടന്നു. തലയുടെ ഭാഗത്തുണ്ടായിരുന്ന ജനല്‍ വര്‍ക്കേരിയായിലേക്ക് തുറന്നു കിടന്നിരുന്നു. ഉറക്കം തലയ്ക്കു പിടിച്ചുതുകൊണ്ട് ജനല്‍ അടയ്ക്കാനൊന്നും നില്‍ക്കാതെ ഞാന്‍ ഉറക്കം തുടങ്ങി.
സമയം 12.30 നോടടുത്തു. ആരോ ഒരാള്‍ വര്‍ക്കേരിയയില്‍ നില്‍ക്കുന്നതുപോലെ. ഞാന്‍ പതുക്കെ ജനലിലൂടെ തലപൊക്കി നോക്കി. തോന്നിയതല്ല, ആരോ ഒരാള്‍ ഉണ്ട്. പെട്ടെന്നയാള്‍ ആ മുറിയിലെ ലൈറ്റ് ഇട്ടു. ഹയ്യോ! കള്ളന്‍. ഞാന്‍ ഞെട്ടിപ്പോയി. ജീവിതത്തിലാദ്യമായാണേ ഒരു കള്ളനെ കാണുന്നത്.
ഒത്ത വണ്ണവും പൊക്കവും താടിയും ടാറു പാട്ടയ്ക്കകത്ത് വീണപോലുള്ള നിറം. ഒരു കൈലിമുണ്ടാണ് വേഷം. കണ്ടാല്‍ തന്നെ പേടി തോന്നും.
എങ്ങനേലും കള്ളനെ പിടിക്കണം അതായി എന്റെ ചിന്ത. എഴുന്നേല്‍ക്കണമെന്നുണ്ട്. പക്ഷേ പൊങ്ങാന്‍ പറ്റുന്നില്ല. ബഡ്ഡില്‍ ഒട്ടിയതുപോലെ. എന്നിട്ടും ഞാന്‍ തോല്‍ക്കാന്‍ തയ്യാറായില്ല. ഞാന്‍ പതുക്കെ ഒച്ച കുറച്ച് തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന അച്ഛനെ വിളിച്ചു. അച്ഛാ... അച്ഛാ... പക്ഷെ മകളുടെ വിളി അച്ഛന്‍ കേട്ടില്ല. എന്നാലും കള്ളന്‍ കേട്ടു. ഞാന്‍ കണ്ടു എന്നു മനസ്സിലാക്കിയ ആ തസ്കരവീരന്‍ പതുക്കെ നടന്നുവന്ന് ജനലിലൂടെ കയ്യിട്ട് കഴുത്തില്‍ പിടിച്ച അമര്‍ത്തി.
കള്ളന്‍... കള്ളന്‍... ഞാന്‍ ഉച്ചത്തില്‍ അലറിവിളിച്ചു. കൂടെ എന്റെ ചേച്ചിയും നിലവളിച്ചു അച്ഛാ... അച്ഛാ..
ശബ്ദം കേട്ട അച്ഛനും അമ്മയും ഓടിവന്ന് ലൈറ്റിട്ടു നോക്കുമ്പോള്‍ സല്‍പുത്രന്‍ തലയ്ക്ക് കയ്യും കൊടുത്ത് കട്ടിലില്‍ തന്നെ ഇരിപ്പുണ്ട്. ഞാനപ്പോഴും ഉച്ചത്തില്‍ കരച്ചില്‍ തന്നെ. കള്ളന്‍ വന്നേ...
ചേച്ചിയെ അവിടെയെങ്ങും കാണാതെ അമ്മ ചോദിക്കാന്‍ തുടങ്ങി. എടീ രമ്യ എന്തിയേടീ... നിന്നോടാ ചോദിച്ചെ രമ്യ എന്തിയേ. ഞാന്‍ വീണ്ടും കരഞ്ഞോണ്ടു പറഞ്ഞു. അവളെ കള്ളന്‍ കൊണ്ടുപോയേ...
പുറത്താണെങ്കില്‍ വാതിലിലും ജനലിലുമൊക്കെ വടികൊണ്ട് ഓരോരുത്തരും മുട്ടുകയും അലറി വിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടുകാരാണേ കള്ളനെ പിടിക്കാന്‍ വന്നതാ.
വല്യച്ചന്റെ ശബ്ദം ഉയര്‍ന്നു കേട്ടു. ഡാ വാതിലു തുറക്കെടാ, ആരാടാ അകത്ത് എന്നൊക്കെ. അച്ഛന്‍ വാതില്‍ തുറന്നപ്പോള്‍ പുറത്ത് ഉലക്കയും വടിയുമൊക്കെ പിടിച്ചു നല്‍ക്കുന്ന നാട്ടുകാരെയാണ് കണ്ടത്. പതുക്കെ അച്ഛന്‍ അവരോടു പറഞ്ഞു. പൊയ്ക്കോ പിള്ളേര് സ്വപ്നം കണ്ടതാ.
എല്ലാരും പോയപ്പോള്‍ ദാ... പൊങ്ങിവരുന്നു ഒരാള്‍ കട്ടിലിനടിയില്‍ നിന്നും. എന്റെ ചേച്ചിയാണേയ്!
എന്തിനാടീ നീ കട്ടിലിനടിയില്‍ കയറിയത്. അമ്മയുടെ വക ചോദ്യം വന്നു.
അത് അവളെ കള്ളന്‍ പിടിച്ചു എന്ന് വിചാരിച്ച് എന്നെ പിടിക്കാതിരിക്കാന്‍ വേണ്ടി കയറിയതാ.
നല്ല ചേച്ചി. ചേച്ചിമാരായാല്‍ ഇങ്ങനെതന്നെ വേണം.
സ്വപ്നത്തില്‍ കണ്ട കള്ളന്‍ വീണ്ടും വരുമോ എന്നുള്ള പേടി കാരണം അച്ഛനേയും അമ്മയേയും കൂടെ കിടത്തി വീണ്ടും ഉറങ്ങാന്‍ തുടങ്ങി. അപ്പോള്‍ അനിയച്ചാരുടെ വക വീണ്ടുമൊരു ചോദ്യം. എടീ സ്വപ്നം കണ്ടത് നീയാണ് പക്ഷേ പാത്തിരുന്നത് രമ്യയാണ്. യഥാര്‍ത്ഥത്തില്‍ ആരാ സ്വപ്നം കണ്ടത്. അതോ നിങ്ങളു രണ്ടുംകൂടി ഒരു സ്വപ്നമാണോ കണ്ടത്.
ങേ... അതു നേരാണല്ലോ സ്വപ്നം കണ്ടത് ഞാനായിരുന്നല്ലോ പിന്നെന്തിനാ അവള് പാത്തിരുന്നത്. അനിയാ രഞ്ജിത്തേ നിന്റെ ചോദ്യത്തിന് ഇന്ന് എനിക്ക് ഉത്തരമില്ല.
മുറിയില്‍ ഒരോരം ചേര്‍ത്തിട്ടിരിക്കുന്ന കട്ടിലില്‍ അനിയന്‍ നല്ല ഉറക്കം. അവന്റെ ചെവിയിലിട്ട് പൊട്ടാസ് പൊട്ടിക്കാനാ തോന്നിയെ... പത്താം ക്ലാസ്സുകാരനാ മണി പത്തര ആയപ്പോഴേ സുഖനിദ്ര. ഉറങ്ങട്ടെ സമാധാനമായിട്ടുറങ്ങട്ടെ. റിസള്‍ട്ടു വന്നുകഴിയുമ്പോള്‍ കാണാം....
തിരിഞ്ഞുനോക്കിയപ്പോള്‍ അടുത്ത കട്ടിലില്‍ ചേച്ചിയും നല്ല ഉറക്കം തന്നെ. പാവം ഉറങ്ങട്ടെ. പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെ നോക്കുന്ന സമയത്തല്ലേ ഉറങ്ങാന്‍ പറ്റൂ. ഉറങ്ങടീ.... ഉറങ്ങ്. എനിക്കും കിട്ടും എന്നെങ്കിലുമൊരു ജോലി. എന്റെ പഠിത്തമൊന്നു കഴിഞ്ഞോട്ടെ കാണിച്ചുതരാം എന്നു മനസ്സില്‍ പറഞ്ഞ് അവളുടെ അപ്പുറത്ത് ഭിത്തിയോട് ചേര്‍ന്നു ഞാനും കിടന്നു. തലയുടെ ഭാഗത്തുണ്ടായിരുന്ന ജനല്‍ വര്‍ക്കേരിയായിലേക്ക് തുറന്നു കിടന്നിരുന്നു. ഉറക്കം തലയ്ക്കു പിടിച്ചുതുകൊണ്ട് ജനല്‍ അടയ്ക്കാനൊന്നും നില്‍ക്കാതെ ഞാന്‍ ഉറക്കം തുടങ്ങി.
സമയം 12.30 നോടടുത്തു. ആരോ ഒരാള്‍ വര്‍ക്കേരിയയില്‍ നില്‍ക്കുന്നതുപോലെ. ഞാന്‍ പതുക്കെ ജനലിലൂടെ തലപൊക്കി നോക്കി. തോന്നിയതല്ല, ആരോ ഒരാള്‍ ഉണ്ട്. പെട്ടെന്നയാള്‍ ആ മുറിയിലെ ലൈറ്റ് ഇട്ടു. ഹയ്യോ! കള്ളന്‍. ഞാന്‍ ഞെട്ടിപ്പോയി. ജീവിതത്തിലാദ്യമായാണേ ഒരു കള്ളനെ കാണുന്നത്.
ഒത്ത വണ്ണവും പൊക്കവും താടിയും ടാറു പാട്ടയ്ക്കകത്ത് വീണപോലുള്ള നിറം. ഒരു കൈലിമുണ്ടാണ് വേഷം. കണ്ടാല്‍ തന്നെ പേടി തോന്നും.
എങ്ങനേലും കള്ളനെ പിടിക്കണം അതായി എന്റെ ചിന്ത. എഴുന്നേല്‍ക്കണമെന്നുണ്ട്. പക്ഷേ പൊങ്ങാന്‍ പറ്റുന്നില്ല. ബഡ്ഡില്‍ ഒട്ടിയതുപോലെ. എന്നിട്ടും ഞാന്‍ തോല്‍ക്കാന്‍ തയ്യാറായില്ല. ഞാന്‍ പതുക്കെ ഒച്ച കുറച്ച് തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന അച്ഛനെ വിളിച്ചു. അച്ഛാ... അച്ഛാ... പക്ഷെ മകളുടെ വിളി അച്ഛന്‍ കേട്ടില്ല. എന്നാലും കള്ളന്‍ കേട്ടു. ഞാന്‍ കണ്ടു എന്നു മനസ്സിലാക്കിയ ആ തസ്കരവീരന്‍ പതുക്കെ നടന്നുവന്ന് ജനലിലൂടെ കയ്യിട്ട് കഴുത്തില്‍ പിടിച്ച അമര്‍ത്തി.
കള്ളന്‍... കള്ളന്‍... ഞാന്‍ ഉച്ചത്തില്‍ അലറിവിളിച്ചു. കൂടെ എന്റെ ചേച്ചിയും നിലവളിച്ചു അച്ഛാ... അച്ഛാ..
ശബ്ദം കേട്ട അച്ഛനും അമ്മയും ഓടിവന്ന് ലൈറ്റിട്ടു നോക്കുമ്പോള്‍ സല്‍പുത്രന്‍ തലയ്ക്ക് കയ്യും കൊടുത്ത് കട്ടിലില്‍ തന്നെ ഇരിപ്പുണ്ട്. ഞാനപ്പോഴും ഉച്ചത്തില്‍ കരച്ചില്‍ തന്നെ. കള്ളന്‍ വന്നേ...
ചേച്ചിയെ അവിടെയെങ്ങും കാണാതെ അമ്മ ചോദിക്കാന്‍ തുടങ്ങി. എടീ രമ്യ എന്തിയേടീ... നിന്നോടാ ചോദിച്ചെ രമ്യ എന്തിയേ. ഞാന്‍ വീണ്ടും കരഞ്ഞോണ്ടു പറഞ്ഞു. അവളെ കള്ളന്‍ കൊണ്ടുപോയേ...
പുറത്താണെങ്കില്‍ വാതിലിലും ജനലിലുമൊക്കെ വടികൊണ്ട് ഓരോരുത്തരും മുട്ടുകയും അലറി വിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടുകാരാണേ കള്ളനെ പിടിക്കാന്‍ വന്നതാ.
വല്യച്ചന്റെ ശബ്ദം ഉയര്‍ന്നു കേട്ടു. ഡാ വാതിലു തുറക്കെടാ, ആരാടാ അകത്ത് എന്നൊക്കെ. അച്ഛന്‍ വാതില്‍ തുറന്നപ്പോള്‍ പുറത്ത് ഉലക്കയും വടിയുമൊക്കെ പിടിച്ചു നല്‍ക്കുന്ന നാട്ടുകാരെയാണ് കണ്ടത്. പതുക്കെ അച്ഛന്‍ അവരോടു പറഞ്ഞു. പൊയ്ക്കോ പിള്ളേര് സ്വപ്നം കണ്ടതാ.
എല്ലാരും പോയപ്പോള്‍ ദാ... പൊങ്ങിവരുന്നു ഒരാള്‍ കട്ടിലിനടിയില്‍ നിന്നും. എന്റെ ചേച്ചിയാണേയ്!
എന്തിനാടീ നീ കട്ടിലിനടിയില്‍ കയറിയത്. അമ്മയുടെ വക ചോദ്യം വന്നു.
അത് അവളെ കള്ളന്‍ പിടിച്ചു എന്ന് വിചാരിച്ച് എന്നെ പിടിക്കാതിരിക്കാന്‍ വേണ്ടി കയറിയതാ.
നല്ല ചേച്ചി. ചേച്ചിമാരായാല്‍ ഇങ്ങനെതന്നെ വേണം.
സ്വപ്നത്തില്‍ കണ്ട കള്ളന്‍ വീണ്ടും വരുമോ എന്നുള്ള പേടി കാരണം അച്ഛനേയും അമ്മയേയും കൂടെ കിടത്തി വീണ്ടും ഉറങ്ങാന്‍ തുടങ്ങി. അപ്പോള്‍ അനിയച്ചാരുടെ വക വീണ്ടുമൊരു ചോദ്യം. എടീ സ്വപ്നം കണ്ടത് നീയാണ് പക്ഷേ പാത്തിരുന്നത് രമ്യയാണ്. യഥാര്‍ത്ഥത്തില്‍ ആരാ സ്വപ്നം കണ്ടത്. അതോ നിങ്ങളു രണ്ടുംകൂടി ഒരു സ്വപ്നമാണോ കണ്ടത്.
ങേ... അതു നേരാണല്ലോ സ്വപ്നം കണ്ടത് ഞാനായിരുന്നല്ലോ പിന്നെന്തിനാ അവള് പാത്തിരുന്നത്. അനിയാ രഞ്ജിത്തേ നിന്റെ ചോദ്യത്തിന് ഇന്ന് എനിക്ക് ഉത്തരമില്ല.
Subscribe to:
Posts (Atom)