Tuesday, November 3, 2009

വിജയസ്മൃതിക്ക് രണ്ടു വര്‍ഷം

ഇടതു പക്ഷ ചിന്തകനും സാഹിത്യകാരനുമായ എം.എന്‍ വിജയന്‍ ഓര്‍മആയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. പാഠം പ്രതികരണ വേദിക്ക് വേണ്ടി തൃശ്ശൂര്‍ പ്രസ്ക്ലബില്‍ പത്ര സമ്മേളനം നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീണയിരുന്നുനു അദ്ധേഹത്തിന്റെ അന്ത്യം. സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം കുഴഞ്ഞു വീഴുക ആഇരുന്നു .ഭാഷ ചര്‍ച്ചയില്‍ ആണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബെര്നാര്ദ്‌ ഷ് ആണ്. ഇതായിരുന്നു വിജയന്‍ മാഷ്‌ അവസാനമായി പറഞ്ഞത്.ജനകീയതയ്ക്കും പുരോഗതിക്കും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമൈരുന്നു അദ്ദേഹത്തിന്റേത്.
പ്രഗത്ഭനായ അധ്യാപകനും നിരവധി കൃതികളുടെ കര്‍ത്താവും ആഇരുന്നു അദ്ദേഹം. കവിതയും മനശാസ്ത്രവും, ശീര്‍ഷാസനം, മരുഭുമികള്‍ പൂക്കുമ്പോള്‍, അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍,കാഴ്ചപ്പാട്, എം എന്‍ വിജയന്‍റെ പ്രഭാഷണങ്ങള്‍,വാക്കും മനസും തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. വൈലോപ്പള്ളിയുടെ മാമ്പഴം, കണ്ണിഈര്‍തടം, കുടിഒഴിക്കള്‍, സഹ്യന്റെ മകന്‍ എന്നി കവിതകള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനങ്ങള്‍ ഏറെ ചര്‍ച്ച ചെയപ്പെട്ടവയാണ്.

ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം, നാടന്‍ കലയുടെ സൌന്ദര്യ ശാസ്ത്രം, ഫാസിസത്തിന്റെ ചരിത്രപരമായ പരിണാമം തുടങ്ങി ആധുനിക പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിജയന്‍ നടത്തിയ നിരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും കംബുല്ലതയിരുന്നു. സാഹിത്യ രംഗത്ത് ഒട്ടേറെ നല്ല സംഭവങ്ങള്‍ നല്‍കിയ വിജയന്‍ ഈ രംഗത്ത് നിന്നുമുള്ള പുരസ്കാരങ്ങള്‍ നിരസിച്ചിരുന്നു .
ദേശാഭിമാനി വീകിലിയുടെ എടിറ്റര്‍അയി പ്രവര്‍ത്തിച്ച വിജയന്‍ മാഷ്‌ പുരോഗമന കല സാഹിത്യ സഹകരണ സംഗം(പു ക സ) പ്രസിടന്ടായ് ദീര്‍ഖ കാലം പ്രവര്‍ത്തിച്ചു. 1930 ജൂണ്‍ 8 നു കൊടുങ്ങല്ലുരിനടുത്ത ലോകമലെസ്വറത്തു പതിയസ്സേരില്‍ നാരായണ മേനോന്റെയും മുല്ലിയില്‍യില്‍ കൊച്ചമ്മുവിന്റെയും മകനായാണ്‌ ജനനം.ശാരദയാണ് ഭാര്യ.പ്രശസ്ത തിരക്കഥ കൃത് അനില്‍കുമാര്‍ , ഡോക്ടര്‍ സുജാത ബാലചന്ദ്രന്‍, സുനിത രാജഗോപാല്‍ എന്നിവര്‍ മക്കളാണ് .

No comments:

Post a Comment